National
ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചയാളുടെ ഭാര്യക്കുനടൻ വിജയ് നൽകിയ 20 ലക്ഷം രൂപ യുവതി തിരികെ നൽകി.
തന്റെ ഭർത്താവിന്റെ മരണത്തിൽ നേരിട്ടു കണ്ട് വിജയ് അനുശോചനം അറിയിക്കാത്തതിൽ പ്രതിഷേധിച്ചാണ് 20 ലക്ഷം രൂപ കൊടങ്കിപ്പട്ടി സ്വദേശിനിയായ ശങ്കവി പെരുമാൾ തിരികെ നൽകിയത്.
ദുരന്തത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങളെ വിജയ് വീഡിയോ കോളിലൂടെ ബന്ധപ്പെടുകയും താമസിയാതെ അവരെ കാണാമെന്ന് ഉറപ്പുനൽകുകയും ചെയ്തിരുന്നു. തുടർന്ന് മരിച്ചവരുടെ കുടുംബാംഗങ്ങളുടെ അക്കൗണ്ടിലേക്ക് 20 ലക്ഷം രൂപ വീതം സഹായധനമായി കൈമാറുകയായിരുന്നു.
എന്നാൽ, പണം അക്കൗണ്ടിൽ ലഭിച്ചെങ്കിലും വിജയ് നേരിട്ടെത്തുമെന്നു പറഞ്ഞിട്ട് എത്തിയില്ലെന്നും പകരം മാമല്ലപുരത്തെു സ്വകാര്യ റിസോർട്ടിലേക്ക് കുടുംബാംഗങ്ങളെ ക്ഷിണിച്ച് ദുഃഖം പങ്കുവയ്ക്കുകയായിരുന്നുവെന്നും ഇതിലുള്ള നിരാശയിലാണ് പണം തിരികെ നൽകുന്നതെന്നും ശങ്കവി പെരുമാൾ പറഞ്ഞു.
National
ചെന്നൈ: തമിഴക വെട്രി കഴകം തലവനും നടനുമായ വിജയ് കരൂർ ദുരന്തത്തിലെ ഇരകളുടെ ബന്ധുക്കളെ തിങ്കളാഴ്ച നേരിൽ കാണും. മാമല്ലപുരത്ത് സ്വകാര്യ ഹോട്ടലിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
കരൂരിൽ അപകടത്തിൽപെട്ട് മരിച്ചവരുടെ ബന്ധുക്കളെ ടിവികെ നേതാക്കളുടെ നേതൃത്വത്തിൽ സ്വകാര്യ ബസുകളിൽ ഇവിടേക്ക് എത്തിക്കും. രാവിലെ ഏഴരയോടെ യോഗം ആരംഭിക്കുമെന്നാണ് സൂചന.
ഓരോ കുടുംബത്തെയും വിജയ് നേരിൽ കണ്ട് സംസാരിക്കുമെന്നാണ് പാർട്ടി നേതൃത്വം അറിയിക്കുന്നത്. നേരത്തെ തന്നെ വിജയ് കരൂരിലെ കുടുംബങ്ങളെ കാണാൻ നിശ്ചയിച്ചിരുന്നെങ്കിലും പിന്നീടിതിൽ നിന്ന് പിന്മാറിയിരുന്നു.